Wednesday, December 10, 2008

ഇനി ഇറങ്ങാം സഖാവെ ...

മുഖ്യമന്ത്രി തന്നെ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തില്‍ കെ. സുരേഷ് കുമാര്‍ IAS നെ സസ്പെന്ഡ് ചെയ്യാന്‍ തീരുമാനിച്ചത്രേ. ഇതിലൂടെ നല്ല ഒരു സന്ദേശം ആണ് ഉദ്യോഗസ്ഥ വൃന്ദത്തിന് മന്ത്രി സഭയും പാര്‍ട്ടിയും നല്‍കിയത് . പാര്‍ട്ടി ( കള്ളപ്പണ , ഭൂമാഫിയ ) താല്പര്യങ്ങേല്‍ക്കെതിരായ് , അതായത് പൊതുജന പക്ഷത്തു പ്രവര്‍ത്തിക്കാന്‍ ആരെന്ഗിലും ആലോചിക്കുന്നുന്ടെങ്ങില്‍ അതങ്ങ് മാറ്റിവചെക്കു .. മുഖ്യമന്ത്രിക്കുപോലും നിങ്ങളെ രക്ഷിക്കാനകില്ല .

ഇവിടെയാണ്‌ ക.കരുണാകരനും , വി. എസും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം കാണുന്നത്. വി. എസ് ഇന്റെ സ്ഥാനത്ത് കരുനാകരനായിരുന്നെങ്ങില്‍ സുരേഷ് കുമാറിനെ തൊടാന്‍ ആരെന്ഗിലും ധൈര്യപ്പെടുമായിരുന്നോ ..

തന്റെ നിര്‍ദേശങ്ങള്‍ ക്കനുസരിച്ച് നടപടികളെടുത്ത ഒരു ഉദ്യോഗസ്ഥനെ (അത് തെറ്റോ ശരിയോ ആയ്ക്കോട്ടേ ) സംരക്ഷിക്കുക എന്നുള്ളത് ഏതൊരു ഭരണാധികാരിയുടെയും പ്രഥമ ലക്ഷ്യമായിരിക്കണം . ആ നടപടികളിലെ തെറ്റും ശരിയും സ്വയം ഏറ്റെടുക്കണം .

മതി വി. എസ് , ഇനി അങ്ങേക്കിറങ്ങാം. അത് മാത്രമെ പൊതുജനങ്ങള്‍ക്കായി ചെയ്യാനുള്ളൂ. പാര്‍ടി പുറന്തള്ളിയപ്പോഴുംഅങ്ങേക്കുവേണ്ടി രംഗത്തിറങ്ങിയത് പൊതുജനമാണ് , അതുകൊണ്ട് അങ്ങേക്ക് ഉത്തരവാദിത്യവും ജനത്തോടെ ഉള്ളു .

ഒരുപക്ഷെ മുഖ്യമന്ത്രി കുപ്പായം തുന്നിവെച്ച ആദ്യകാലത്ത് അത് ലഭിച്ചിരുന്നെങ്ങില്‍ വി.എസിന് പലതും ചെയ്യാന്‍ കഴിഞ്ഞേനെ . ഇപ്പോള്‍ കാലം മാറി , പാര്‍ട്ടി മാറി (വളര മാറി ).

3 comments:

Anonymous said...

കാലഹരണപ്പെട്ട പുണ്യവാളന്‍ തീര്‍ച്ചയായും പാര്‍ട്ടിക്കുപുരത്തു വേന്‍ഡയാളാണു

മുക്കുവന്‍ said...

if this happend in a UDF rule, we should have seen a one week hartal by DYFI and one year colleage strike by SFI!

കറുത്തേടം said...

"കാലഹരണപ്പെട്ട പുണ്യവാളന്‍ "

Why blaming VS alone. കാലഹരണപ്പെട്ട prathyayashasthram will be true.