Wednesday, December 10, 2008

ഇനി ഇറങ്ങാം സഖാവെ ...

മുഖ്യമന്ത്രി തന്നെ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തില്‍ കെ. സുരേഷ് കുമാര്‍ IAS നെ സസ്പെന്ഡ് ചെയ്യാന്‍ തീരുമാനിച്ചത്രേ. ഇതിലൂടെ നല്ല ഒരു സന്ദേശം ആണ് ഉദ്യോഗസ്ഥ വൃന്ദത്തിന് മന്ത്രി സഭയും പാര്‍ട്ടിയും നല്‍കിയത് . പാര്‍ട്ടി ( കള്ളപ്പണ , ഭൂമാഫിയ ) താല്പര്യങ്ങേല്‍ക്കെതിരായ് , അതായത് പൊതുജന പക്ഷത്തു പ്രവര്‍ത്തിക്കാന്‍ ആരെന്ഗിലും ആലോചിക്കുന്നുന്ടെങ്ങില്‍ അതങ്ങ് മാറ്റിവചെക്കു .. മുഖ്യമന്ത്രിക്കുപോലും നിങ്ങളെ രക്ഷിക്കാനകില്ല .

ഇവിടെയാണ്‌ ക.കരുണാകരനും , വി. എസും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം കാണുന്നത്. വി. എസ് ഇന്റെ സ്ഥാനത്ത് കരുനാകരനായിരുന്നെങ്ങില്‍ സുരേഷ് കുമാറിനെ തൊടാന്‍ ആരെന്ഗിലും ധൈര്യപ്പെടുമായിരുന്നോ ..

തന്റെ നിര്‍ദേശങ്ങള്‍ ക്കനുസരിച്ച് നടപടികളെടുത്ത ഒരു ഉദ്യോഗസ്ഥനെ (അത് തെറ്റോ ശരിയോ ആയ്ക്കോട്ടേ ) സംരക്ഷിക്കുക എന്നുള്ളത് ഏതൊരു ഭരണാധികാരിയുടെയും പ്രഥമ ലക്ഷ്യമായിരിക്കണം . ആ നടപടികളിലെ തെറ്റും ശരിയും സ്വയം ഏറ്റെടുക്കണം .

മതി വി. എസ് , ഇനി അങ്ങേക്കിറങ്ങാം. അത് മാത്രമെ പൊതുജനങ്ങള്‍ക്കായി ചെയ്യാനുള്ളൂ. പാര്‍ടി പുറന്തള്ളിയപ്പോഴുംഅങ്ങേക്കുവേണ്ടി രംഗത്തിറങ്ങിയത് പൊതുജനമാണ് , അതുകൊണ്ട് അങ്ങേക്ക് ഉത്തരവാദിത്യവും ജനത്തോടെ ഉള്ളു .

ഒരുപക്ഷെ മുഖ്യമന്ത്രി കുപ്പായം തുന്നിവെച്ച ആദ്യകാലത്ത് അത് ലഭിച്ചിരുന്നെങ്ങില്‍ വി.എസിന് പലതും ചെയ്യാന്‍ കഴിഞ്ഞേനെ . ഇപ്പോള്‍ കാലം മാറി , പാര്‍ട്ടി മാറി (വളര മാറി ).

Wednesday, December 3, 2008

വി എസും ഫോക്സ് ന്യൂസും

എന്തിലും ഒരു വിവാദത്തിനു സാധ്യത കണ്ടെത്തി യഥാര്‍ത്ഥ പ്രശ്നം ചര്ച്ചചെയ്യപെടാതെ പോവുന്ന സവിശേഷത നാം മുംബൈ ആക്രമണത്തിന്റെ കാര്യത്തിലും വിട്ടില്ല. ഭീകരരോട് ഏററുമുട്ടി മുട്ടി വീര മൃത്യു വരിച്ച മലയാളി ആയ മേജര്‍ സന്ദീപിന്റെ വീട്ടില്‍ കേരള സര്‍ക്കാര്‍ പ്രധിനിതികള്‍ സന്ദര്‍ശനം നടത്താതിരുന്നതും വിവാദമായി . കൂടാതെ മുഖ്യമന്ത്രി വി എസ് നടത്തിയ പരാമര്‍ശവും .

കേരള മുഖ്യമന്ത്രി ആര് തന്നെ ആയിരുന്നാലും അദ്ദേഹം കേരളത്തിലെ 3 കോടി ജനങ്ങളുടെ പ്രധിനിതിയാണ്. 3 കോടി ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ പല രാജ്യങ്ങളിലെ ജനസന്ഖൃയേക്കാള്‍് കൂടുതലാണ്. അദ്ദേഹം മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു പെട്ടെന്ന് ബാംഗളൂരില്‍ പോകണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. കര്‍ണാടക മുഖ്യമന്ത്രിക്ക്‌ ബാംഗളൂരില്‍ നിന്നു അര മണിക്കൂര്‍ കാറില്‍ സഞ്ചരിച്ചാല്‍ മതി, എന്നിട്ടും വി എസ് വരാം എന്ന് അറിയിച്ചിരുന്നതാണ്. അദ്ദേഹം പൊളിറ്റിക്കല്‍ സെക്രറെരിയെ അയക്കുകയും ചെയ്തതാണ്. പിന്നെ ഈ അനാവശ്യമായ വിവാദം ആര് കുത്തിപൊക്കി. ആരുടെ ആവശ്യമായിരുന്നു ഇത്‌.

അനാവശ്യമായ ഈ വിവാദം വയോധികനായ അദ്ധേഹവും അവിവേകത്തോടെ നേരിട്ടതാണ് കുഴപ്പമായത് . സംഭവം അറിഞ്ഞ ഉടനെ തന്നെ താന്‍ പൊളിറ്റിക്കല്‍ സെക്രറെരിയെ അയക്കുകയും സംസ്ഥാന സര്ക്കാരിന്റെ അനുശോചനം അറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ സന്ദീപിന്റെ വീട്ടില്‍ വിളിച്ചു താനും ആഭ്യന്തര മന്ത്രിയും എത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മരണം നടന്നു മൂന്നു ദിവസം കഴിന്നെത്തിയ മുഖ്യമന്ത്രിയോടും കൂട്ടരോടും സന്ദീപിന്റെ പിതാവ് രോഷാകുലനായി . ഇതു രാഷ്ട്രീയക്കാര്‍ക്ക് ചേര്‍ന്ന രീതിയില്‍ വി എസും , കോടിയേരിയും അക്ഷോഭ്യരായി നേരിടുകയും ചെയ്തു . പ്രശ്നം അവിടെ കഴിയേണ്ടതാണ്. hysterical ദേശീയത പ്രചരിപ്പിച്ചു കൊണ്ടിരുന്ന മാധ്യമങ്ങള്‍ക്ക് പക്ഷെ ഇതൊന്നും മതിയായില്ല. മനോരമ ന്യൂസും , പത്രവും 9/11 നു ശേഷമുള്ള ഫോക്സ് ചാനല്‍ പോലെയാണ് റിപ്പോര്ട്ട് ചെയ്യുന്നത്. അതുണ്ടാക്കുന്ന സാമുഹ്യ പ്രശ്നങ്ങളെ കുറിച്ചു ഒരു ഉത്ഘണ്ടയും ചാനല്‍ മുതലാളിമാര്‍ക്ക് ഇല്ല എന്ന് തോന്നുന്നു.

വിവേകത്തിന്റെ സ്വരം എവിടെയും കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല. രാജ്യത്തിലെ സുരക്ഷാ പിഴവിനെക്കാള്‍ വി എസിന്റെ പരാമര്‍ശം ആണ് വിവാദമായത് . അല്ലെങ്കില്‍ ആക്കിയത് . താരതമ്യേന രാക്ഷ്ട്രീയ അവബോധമുണ്ടായിരുന്ന കേരള ജനതെയെ പോലും, ഒരു developed consumer society യിലെ ജനങ്ങളെ പോലെ അല്ലെങ്ങില്‍ അതിനെക്കാള്‍ എളുപ്പതോടെ ഭരണകൂടങ്ങള്‍ക്കും , corporate മാധ്യമങ്ങള്‍ക്കും സ്വാധീനിക്കാന്‍ കഴിയും എന്നുള്ളത് ഒരു ഭീതിയോടെ മാത്രമെ ഉള്‍കൊള്ളാന്‍ കഴിയുന്നുള്ളൂ.